Wednesday, 13 April 2016

വിഷു കൈനീട്ടം

വിഷുവൊന്നുവരുന്നേ
വിഷു കൊന്ന വാടി കരിഞ്ഞ
വിഷമഗന്ധി പടരും
വിരൂപമാം വിഷു വരുന്നു

കണികൊന്നപൂത്ത
കണിവെള്ളരി മൂത്ത
കണി കാണേണ്ട നേരം
കാലം തെറ്റിയ കാഴ്ച്ചയായി

വിഷം ചീറ്റുന്ന
വിഷമയമായ പച്ചക്കറി
വിൽക്കാൻ മാത്രം
വിരുന്നു വന്ന വിഷുകാലം

കൈനീട്ടം നീണ്ടു പോയ്
കൈതപ്പൂ വാടിപ്പോയി
കനങ്കാമ്പരം കൊഴിഞ്ഞു
ക്രിത്രിമ കണിയൊരുങ്ങി

കരളു നോവുന്ന
കൊടും വരൾച്ചതൻ
കനിവില്ലാത്ത
കൊയ്ത്തു കാലം

നാണയ തുട്ട്
നാടിന്റെ നൻമതൻ
നേർച്ച കണിയായ്
നേരം പുലർന്നു വീഴുന്നു

പടക്കം പൊട്ടിയ
പടി പുരയിലെ
പിച്ചി പൂവിന്റെ
പിഞ്ചു തളിർ കരിഞ്ഞല്ലോ

മുറ്റത്തെ തുളസിതറ
മുത്തശ്ശി കഥ പോലെയായ്
മുറുക്കി തുപ്പും മൂത്ത -
മുതു മുത്തച്ഛൻ ഓർമ്മയായ്

വിരുന്നൊരുക്കും ഓപ്പോളില്ല
വീടൊരുക്കും അമ്മായില്ല
വീമ്പിളക്കും നാണുവുമില്ല
വടക്കേപുറത്തൊരു കിളവി മാത്രം

ഉരുളി നിറയും
ഉപമാനസ ദർപ്പണം
ഉണർന്നു വരുമ്പോൾ
ഉയർന്നു നിൽക്കും ഉണ്ണികണ്ണനും

കണിവെച്ചൊരു കനി
കനവിലും നിറയും
കനിവെന്ന പെൻ കനി
കണിയാകും പെൻ കണി

കൈ നീട്ടം വാങ്ങാൻ
കൈകൾ മതിയാവില്ല
കൈ കുമ്പിൾ നിറയും
കൈനീട്ട കസവുകൾ

Friday, 1 April 2016

കുടിയൻ

'മുലപാലിൽ നിന്നു തുടങ്ങി
മൂത്രപ്പുരയിൽ അവസാനിച്ച
ഒരു നശിച്ച കുടി
കുടിയന്റ കൂട്ടിനായ്
വാളും വഷളത്തരവും
വികട സരസ്വതി വാണീടും
നാക്കുടക്കുന്ന മുടിഞ്ഞ കുടി
കുട്ടിയുണ്ടായാൽ കുടിയ്ക്കും
കല്യാണകുടിയ്ക്കു പോയാൽ കുടി
കട കാലിയാക്കും വരെ കുടിക്കും
ചാലക്കുടി കുടി പുഴയിൽ മുങ്ങീ
ചാലക്കുടിക്കാരൻ മരണ
കുടിയിൽ യമർന്നൂ
നോമ്പിനു ശേഷം കുടി
നോവിന്നു വന്നാൽ കുടി
വിജയ പരാചയങ്ങൾക്കു കുടി
കൂട്ടുകാർ ക്കൊരുമിച്ചാൽ
കൂട്ടുകൂടി കുത്തഴിഞ്ഞ കുടി
കൂട്ടുകുടുംബത്തിലെ  കൂട്ടു
കൂടി കൊണ്ടാടാനൊരു കുടി

ആൾകൂട്ടത്തിലെ ഏകാന്തത

മനുഷ്യന്റെ മന്ത്രമാംമീഭൂവിൽ
നരഗയാതനയനുഭവിക്കും ജീവിതങ്ങൾ
ശ്വസിക്കുവാനിടമില്ലാതെ
നിറഞ്ഞൂ മർത്ത്യൻ
എങ്കിലും ഏകാന്തതൻ
യാതന യനുഭവിച്ച
കൂട്ടം കൂട്ടുന്ന മർത്ത്യ ജന്മം
ആകാശ പറവകൾ പാറി പറക്കുന്ന
താഴ്വര തീർത്തൊരു പാറമേൽ
പോയി ഞങ്ങൾ പറവയെ കാണുവാൻ
കണ്ണുള്ള പറവകൾ കാണുന്നില്ല
കാതുള്ള പറവകൾ കേൾക്കുന്നില്ല
കാലുള്ള കൈയുള്ള പാവം പറവകൾ
നടക്കുന്നുമില്ല കൈയ്യനക്കുന്നുമില്ല
കലപില കുട്ടേണ്ട കൊച്ചു പറവകൾ
കളിക്കുന്നുമില്ല കിണുങ്ങുന്നുമില്ല
നാടകം പോലെ ജീവിതം എയുതിയ
നാഥനാം നായകനെ കാത്തിരിപ്പൂ

വാത്തയുണ്ട് താറാവുണ്ട്
തണ്ണീർകുളമുണ്ട്
താമര പൂക്കും താമരകുളമുണ്ട്
തലയിൽ ഒഴിച്ച് കുളിക്കാൻ മറന്ന
പാവം പരിഭവ പറവകൾ
കനിവില്ലാത്ത കരയുന്ന ലോകം
വെടിഞ്ഞാർദ്രമായി നന്മ നയിക്കും
സ്വർഗ്ഗം പണിയാൻ പാറവയായ്
ജീവിതം സ്വരുകൂട്ടിയ ഒരു കൂട്ടം
ആകാശ പറവകൾ