Saturday, 31 December 2016

പുതുവർഷം

ഡിസംബർ മരിച്ചുവോ, മരിച്ചു.
ജനുവരി തൻ പുലർവേള തഴുകിയോ
പുതുവർഷ നാമ്പ് തളിർത്തവോ
ഒരു കൊല്ലവർഷ പിറവി തുടങ്ങീ

ചായുന്ന മാമ്മരങ്ങൾ സാക്ഷി
പായുന്ന പക്ഷികൾ നോക്കി
പറക്കമുറ്റാത്ത സ്വപ്നങ്ങൾ കണ്ട
കഴിഞ്ഞ വർഷ പുഴ വരണ്ടു

ചിരിച്ചു ചിന്തിപ്പിച്ച അക്ഷരങ്ങളെ
കൊതിച്ചു വിശന്ന രുചി കൂട്ടങ്ങളോ
വിയർത്തു ഒലിച്ച വേനൽ പകലുകളോ
മൂടി പുതച്ചുറക്കിയ
മാമഴ മാസങ്ങളേ നിങ്ങൾക്ക് വിട

ദുഷിച്ച മോഹനൈമിഷികാരവങ്ങെളേ
തുടിച്ചു ഉടച്ചു തകർത്ത നന്മകളേ
പടുതുയർത്തി പകച്ചുപോയ നൈർമല്യമേ
വരണ്ടുണങ്ങീ ദ്രവിച്ച സ്വപ്നമുകുളങ്ങളേ വിടതരൂ

നനഞ്ഞുതിർന്ന മിഴി പൂക്കളേ
ഉമ്മവെച്ച ചെറുകവിൾതടങ്ങളേ
നടന്നു തേഞ്ഞ വിരലു തൂങ്ങിയ കാൽകളേ
കൈകൾ കൂപ്പി നിൽക്കുന്നു ശരീരം

കൊല്ലംകഴിഞ്ഞു വർഷംപിറന്നു മാസം തികഞ്ഞു
ദിവസംതുടങ്ങി നാഴിക വിനാഴിക പിൻചെന്നു
പൂഴിമണലിന്റെ അവസാന ചാട്ടവും
പുഴയുടെ നെഞ്ചിൽ നിന്ന് ചുണാമ്പുകല്ലിലേക്ക്

ഒഴിഞ്ഞുവെച്ച നുറുങ്ങുവെട്ടമേ
പൊഴിഞ്ഞുപോയ സ്വപ്ന കേദാരമേ
നന്മയ്ക്ക് നന്മ പാരിൽ പരക്കുവാൻ
പുതുവർഷ പുലരി ഒരുങ്ങുന്നു

കൊഴിഞ്ഞൊഴിഞ്ഞു പോയ വസന്തകാലമേ
നീ തകർത്തു കളഞ്ഞ ജീവിത സുഗ്നമേ
പുണ്യകാലം കഴിഞ്ഞുവെന്ന
കാര്യവേദസൂക്തം മറന്നുമാഞ്ഞുപോയെന്നോ

കടന്നു പോയ കാലചക്രവും
മറന്നുപോയ മാന്ത്രിക പ്രകൃതിയും
വലഞ്ഞുപോയ വന്ധ്യഗുരുപാദവും
കള്ളനായി മാറിയോ കടന്നുപോയ വർഷമോ

ആൽമരം നീട്ടിവെച്ച മരതണലിൻ
ഇരുന്നു കോടാലികൊണ്ട് മുറിച്ചുവോ ആൽമരം
വെയിലു താഴും ഇരുളു വീഴും
ദിനാസ്തമയ കാഴ്ച്ചകൾ മറന്നുവോ

കടഞ്ഞുനോക്കി കഴിഞ്ഞകൊല്ലകാലത്തെ
പിഴിഞ്ഞു നോക്കി പോയ് പോയകാലത്തെ
ബാക്കിയില്ലഭീതിയില്ല തീർത്തുഞാൻ മൊത്തവും
നിന്റെ കോമര വാളിന്റെ കൈ പിടിയിൽ

കടലുപോലെ കാര്യവും കനിവുപോലെ നീതിയും
കനവു കാണുവാൻ സുഹൃത്തേ
കരുത്തില്ല കാരിരുൾ ലോകത്ത്
എന്റെ ചെറു സ്വപ്ന സഞ്ചാരിക്ക്

അഴലുപോലെ ദുരിതവും
ചുഴലി പോലെ വന്നീടുന്നു
കുഴഞ്ഞു പോയ കഴിഞ്ഞ കാലം
കാത്തിടേണേ കരുണാമായാ

പുതിയ കുഞ്ഞു പിറന്നീടുന്നു
പഴയ സ്വപ്നം നീങ്ങിടുന്നു
പുതിയ സ്വപ്ന വീഥികൾ ഉയരുകയായ്
പുഞ്ചിരി പാൽചിരി തൂകുന്നു പുതുവർഷം

Saturday, 17 December 2016

നോട്ട്

പരക്കം പായുന്നു മാനുഷ്യൻ
നോട്ടിനു വേണ്ടി നാണമില്ലാതെ
നോട്ടം പിഴയ്ക്കുന്ന നാട്ടിലൂടെ
നാണം മറയ്ക്കാതെ ഓടിടുന്നു

ആയിരം പോയി രണ്ടായിരം വന്നൂ അഞ്ഞൂറ് പിന്നെ പിണങ്ങി  നിന്നൂ
പത്തിന് നൂറിന്റെ വില നൂറിന്
എന്റെയ്യമ്മോ എന്തു വില

ബാങ്കിലും കാശില്ല കുറുപ്പിന്റെ
ബാഗിലും ഒരു ചില്ലി കാശില്ല
മോദിതൻ മോഹം നടന്നൂ
രാജ്യത്തിൽ ജയാരവം നിലച്ചൂ

വലിയ നോട്ടുകൾ തീണ്ടാത്ത
പള്ളിയങ്കണ ഭണ്ടാരങ്ങൾ
ഈ ചെറു ഭ്രാന്തുകൊണ്ട്
ജനം കുത്തിനിറച്ചു പച്ച ഗാന്ധി

Thursday, 17 November 2016

ദർപ്പണം

പേടിയാകുന്നു അമ്മേ
ഈ ഭൂമിയിൽ വസിക്കുവാൻ
മരണത്തേക്കാൾ ഭയാനകമാം
മാനുഷ്യ ഭീകര ചെയ്തികൾ
എന്റെ ചുറ്റിലും ചിത്രം വരയ്ക്കുന്നു '

മകളേ പേടിയാകുന്നുവോ?
പേടിതൻ പ്രേതങ്ങൾ
പൊയ്യ് കോലങ്ങൾ കെട്ടുമ്പോൾ
പൊൻതിരി കാണിച്ച് ഇരുൾ -
ളകറ്റുവാൻ കരുണാമയൻ വരും.

എനിക്കു വയ്യന്റെമ്മേ ഈ ഭൂവിൽ
പെണ്ണായി പൊരുതുവാൻ
പേമവുവും പിതിർത്തവും
എന്റെ കബിളിപ്പിച്ച്
കനിവില്ലാതെ കടന്നു പോകുന്നു.

കരയുവാൻ ശ്രമിക്കരുതു
പൊരുതുവാൻ ശ്രമിക്കൂ
ഭൂമിയമ്മതൻ ശക്തിയുണ്ട് നിനക്ക്
പൊരുതി പരാജയപ്പെട്ടാലും
പരംപൊരുളായി നീ മാറ്റപ്പെടും

സംവരണമല്ലമ്മേ വേണ്ടെതെനിക്ക്
സംരക്ഷണമാണ് അനുദിനമത്രയും
കാമത്തിൻ ബീജങ്ങൾ എന്നില്ലേയ്ക്ക്
മലവെള്ളം പോലെ വരുന്നതമ്മേ
തടയണയായി നീ മാറുമോയെന്നും

മാംസം വിൽക്കുന്ന ചന്തയേക്കാൾ
ഭയനക സ്വത്തങ്ങൾ സ്വന്തമാക്കും
കാമത്തിനു അമ്മയില്ല മകളില്ല
വയറ്റാട്ടി നോൽക്കുന്ന മുത്തശ്ശിയില്ല
എങ്കിലും ഞാനൊരു തേരാളിയാകാം

ഇത്കനിവ് വാടികൊഴിഞ്ഞിടും കാലം

Tuesday, 14 June 2016

ലഹരി പൊതി

ഭരണമേ നീ കേൾക്കുക
ശിക്ഷണം കൊടുക്കാതെ
നീ വളർത്തിയ ലഹരിയിന്നു
ദുരന്തമായ് മാറിയെന്നോ

ചരിത്രം തിരുത്തിയ ചിത്രകാരൻ
ലഹരിയിൽ ലയിച്ചപ്പോൾ
ചിത്രം വിചിത്രമായി മാറി
വക്ര വിവർത്തനങ്ങളായെന്നോ

മാറുന്ന ഭരണവും പാർട്ടിയും
നിനക്കായ് തിന്മയെ വരിച്ചുവോ
ലഹരിതൻ ലാസ്യങ്ങൾ രതി
സുഖ സൂത്രങ്ങളായി മാറ്റിയോ

ചതിച്ചുവോ നിന്റെ ചൂണ്ടുവിരൽ
മഷി തേച്ച മനുഷ്യനാം വോട്ടറെ
വിലയുള്ള വോദാന്തം വേറിട്ട
വഴിത്താരകൾ തീർക്കുന്നുവോ

ഭരണമേ  നീ കണ്ടുകൊൾക
ഭാരിച്ച മാരണമല്ലിത് മറിച്ച്
മനുഷ്യന്റെ മരണം സംഗീതമാക്കും
സുരപാനിയുടെ നരകസുഖം

മദ്യശാലകൾ പൂട്ടുന്ന ഭരണമേ
മിഥ്യാധാരണ വെടിഞ്ഞ്
കൊട്ടിയടയ്ക്കുവിൻ കാടത്തം
വിതച്ച വിനാശമാം മദ്യപിശാചിനെ

വാനത്തിൽ വർണ്ണം
വിരിക്കും മാരിവില്ലുപോൽ
ദുരിത മരണം വിതയ്ക്കും
സുന്ദര വിനശകനാം സ്വത്ത്വം

വർണ്ണ പൊതികൾ നൈമിഷിക
ലഹരി രുചിക്കുമ്പോൾ
ഒരു കോടിമുണ്ടിനാൽ പൊതിഞ്ഞ്
മരണം രുചിച്ചു നോക്കുന്നു മനുഷ്യർ

Wednesday, 18 May 2016

അനുരാഗം

മഞ്ഞുമഴയായ് പെയ്തിറങ്ങുന്ന
 പാതിരാവിൻ പാതിമയക്കത്തിൽ
 അനുരാഗ വീചികമീട്ടും
 അനുഗ്രഹ സുരഭിലമാം നിമിഷം

 വിണ്ണിലെ മാലാഖാ വൃന്ദം
സ്വപ്ന മഴ പൊഴിക്കുന്ന യാമം
ഉണരുമ്പോൾ ചിരി തൂകാൻ
സ്വപ്നം കണ്ട് ഉറങ്ങും നിമിഷം

 നിനക്കായ് പ്രിയ തോഴൻ
അനുരാഗ തോണി തുഴയുന്ന
 സുന്ദര സംഗീത രാവിത്
 വരൂ പ്രിയദമേ നമ്മുക്കൊന്നുചേരാം

 സന്ധ്യതൻ തീരത്ത് ഞാൻ
 നിനക്കായ് നെടുവീർപ്പിനാൽ
 കാണാ കണ്ണും നട്ട് രാത്രിതൻ
സൗന്ദര്യം നുകരാൻ കാത്തിരിപ്പൂ.

Wednesday, 13 April 2016

വിഷു കൈനീട്ടം

വിഷുവൊന്നുവരുന്നേ
വിഷു കൊന്ന വാടി കരിഞ്ഞ
വിഷമഗന്ധി പടരും
വിരൂപമാം വിഷു വരുന്നു

കണികൊന്നപൂത്ത
കണിവെള്ളരി മൂത്ത
കണി കാണേണ്ട നേരം
കാലം തെറ്റിയ കാഴ്ച്ചയായി

വിഷം ചീറ്റുന്ന
വിഷമയമായ പച്ചക്കറി
വിൽക്കാൻ മാത്രം
വിരുന്നു വന്ന വിഷുകാലം

കൈനീട്ടം നീണ്ടു പോയ്
കൈതപ്പൂ വാടിപ്പോയി
കനങ്കാമ്പരം കൊഴിഞ്ഞു
ക്രിത്രിമ കണിയൊരുങ്ങി

കരളു നോവുന്ന
കൊടും വരൾച്ചതൻ
കനിവില്ലാത്ത
കൊയ്ത്തു കാലം

നാണയ തുട്ട്
നാടിന്റെ നൻമതൻ
നേർച്ച കണിയായ്
നേരം പുലർന്നു വീഴുന്നു

പടക്കം പൊട്ടിയ
പടി പുരയിലെ
പിച്ചി പൂവിന്റെ
പിഞ്ചു തളിർ കരിഞ്ഞല്ലോ

മുറ്റത്തെ തുളസിതറ
മുത്തശ്ശി കഥ പോലെയായ്
മുറുക്കി തുപ്പും മൂത്ത -
മുതു മുത്തച്ഛൻ ഓർമ്മയായ്

വിരുന്നൊരുക്കും ഓപ്പോളില്ല
വീടൊരുക്കും അമ്മായില്ല
വീമ്പിളക്കും നാണുവുമില്ല
വടക്കേപുറത്തൊരു കിളവി മാത്രം

ഉരുളി നിറയും
ഉപമാനസ ദർപ്പണം
ഉണർന്നു വരുമ്പോൾ
ഉയർന്നു നിൽക്കും ഉണ്ണികണ്ണനും

കണിവെച്ചൊരു കനി
കനവിലും നിറയും
കനിവെന്ന പെൻ കനി
കണിയാകും പെൻ കണി

കൈ നീട്ടം വാങ്ങാൻ
കൈകൾ മതിയാവില്ല
കൈ കുമ്പിൾ നിറയും
കൈനീട്ട കസവുകൾ

Friday, 1 April 2016

കുടിയൻ

'മുലപാലിൽ നിന്നു തുടങ്ങി
മൂത്രപ്പുരയിൽ അവസാനിച്ച
ഒരു നശിച്ച കുടി
കുടിയന്റ കൂട്ടിനായ്
വാളും വഷളത്തരവും
വികട സരസ്വതി വാണീടും
നാക്കുടക്കുന്ന മുടിഞ്ഞ കുടി
കുട്ടിയുണ്ടായാൽ കുടിയ്ക്കും
കല്യാണകുടിയ്ക്കു പോയാൽ കുടി
കട കാലിയാക്കും വരെ കുടിക്കും
ചാലക്കുടി കുടി പുഴയിൽ മുങ്ങീ
ചാലക്കുടിക്കാരൻ മരണ
കുടിയിൽ യമർന്നൂ
നോമ്പിനു ശേഷം കുടി
നോവിന്നു വന്നാൽ കുടി
വിജയ പരാചയങ്ങൾക്കു കുടി
കൂട്ടുകാർ ക്കൊരുമിച്ചാൽ
കൂട്ടുകൂടി കുത്തഴിഞ്ഞ കുടി
കൂട്ടുകുടുംബത്തിലെ  കൂട്ടു
കൂടി കൊണ്ടാടാനൊരു കുടി

ആൾകൂട്ടത്തിലെ ഏകാന്തത

മനുഷ്യന്റെ മന്ത്രമാംമീഭൂവിൽ
നരഗയാതനയനുഭവിക്കും ജീവിതങ്ങൾ
ശ്വസിക്കുവാനിടമില്ലാതെ
നിറഞ്ഞൂ മർത്ത്യൻ
എങ്കിലും ഏകാന്തതൻ
യാതന യനുഭവിച്ച
കൂട്ടം കൂട്ടുന്ന മർത്ത്യ ജന്മം
ആകാശ പറവകൾ പാറി പറക്കുന്ന
താഴ്വര തീർത്തൊരു പാറമേൽ
പോയി ഞങ്ങൾ പറവയെ കാണുവാൻ
കണ്ണുള്ള പറവകൾ കാണുന്നില്ല
കാതുള്ള പറവകൾ കേൾക്കുന്നില്ല
കാലുള്ള കൈയുള്ള പാവം പറവകൾ
നടക്കുന്നുമില്ല കൈയ്യനക്കുന്നുമില്ല
കലപില കുട്ടേണ്ട കൊച്ചു പറവകൾ
കളിക്കുന്നുമില്ല കിണുങ്ങുന്നുമില്ല
നാടകം പോലെ ജീവിതം എയുതിയ
നാഥനാം നായകനെ കാത്തിരിപ്പൂ

വാത്തയുണ്ട് താറാവുണ്ട്
തണ്ണീർകുളമുണ്ട്
താമര പൂക്കും താമരകുളമുണ്ട്
തലയിൽ ഒഴിച്ച് കുളിക്കാൻ മറന്ന
പാവം പരിഭവ പറവകൾ
കനിവില്ലാത്ത കരയുന്ന ലോകം
വെടിഞ്ഞാർദ്രമായി നന്മ നയിക്കും
സ്വർഗ്ഗം പണിയാൻ പാറവയായ്
ജീവിതം സ്വരുകൂട്ടിയ ഒരു കൂട്ടം
ആകാശ പറവകൾ

Sunday, 6 March 2016

ചാലക്കുടി ചരിക്കില്ല

ചാലക്കുടി തൻ മണി കിലുകം
മരണമണി മുഴക്കമായി
മനുഷ്യത്വത്തിന് മമഹൃദയം
ഭൂവിൽ നിന്നും യാത്രയായി
ചിരിതൂകും ഹാസ്യ മന്ത്രം
ചാലക്കുടി പുഴയിൽ
അലിഞ്ഞു ചേർന്നു ഒലിച്ചു
സ്വർഗ സമുദ്രത്തിൽ ചേർന്നു

Wednesday, 2 March 2016

രാജീ സ്വയംവരം

രാജിയെന്ന രാജിവെക്കാത്ത രാജ്ഞിയുണ്ടേ
രാമായണത്തിലെ സീതാ പത്നി പോൽ
സീതാസ്വയംവരം കാത്തിരുന്നു രാജി
വാനനഗരുകുലവാസിയായോൾ
പട്ടിക്കാടിന്റെ നെറുകയിൽ നിന്ന്
കൊടകര തൻ മാറിലേയ്ക്ക് മാറ്റപ്പെട്ടവൾ
രാഗേഷിൻ സോദര സ്നേഹത്തിൽ വളർന്നോൾ
തമിഴിന്റെ മണ്ണിൽ പാഠം പഠിച്ചോൾ
താളികോടിന്റെ കലാലയം സ്വർഗ്ഗമാക്കിയോൾ
ഉയരം കുറഞ്ഞ സ്നേഹത്തിൻ കൊടുമുടി
ചിരി തൂകും ചേലുള്ള പെൺകൊടി
ജാതി തൻ ജാതക തിരച്ചിലിനു ശേഷം
സ്നേഹ ജന്മാന്താരത്തിന്റെ കൂട്ട് കിട്ടി
ചിത്രം പകർത്തിയ സ്നേഹ കാഴ്ച്ചകൾ
വീണ്ടും വീണ്ടും നെഞ്ചോട് ചേർത്ത് മറച്ചു
കാനനവാസം അനുഭവിക്കാനായി
പ്രമോദാം രാമനെ രാമായണകാട്ടില്ലേക്കയച്ചു
വാനനത്തിൽ നിന്നും വാക്കുകൾ വന്നൂ
വാക്കിനാൽ പ്രണയം പൂത്തു നിന്നൂ
ക്ഷണിച്ചവശയാം രാമ സീത തൻ ഹൃദയം
കാനന ഇരുളിനാൽ കണ്ണീരിലാഴ്ന്നു
രാജിക്ക് രാമവാനനം പുൽകണമെന്ന്
പ്രമോദിന് വാനനവാസം വെടിയണമെന്ന്
രാജ്ഞി തൻ യാചന കേട്ടില്ല രാമൻ
സീതാസ്വയംവരം വിരഹ ദുഖമായി:

Tuesday, 1 March 2016

തിരക്ക്

തിരക്കാണ് ഭൂവിലെന്നും തിരക്ക്
വിതക്കാരനും വിഭാര്യനും തിരക്ക്
പുത്തൻ ജോലി തേടുന്ന യുവാവിനും
ജോലിയിൽ പ്രവേശിച്ച യുവതിക്കും തിരക്ക്

അമ്മയ്ക്ക് അച്ഛനോട് തിരക്ക്
അച്ഛന് സ്വന്തം ഭാര്യയോട് തിരക്ക്
മാതാപിതാക്കൾക്ക് മക്കളോട് തിരക്ക്
മൃദുലമാം കുട്ടികൾക്ക് ഗുരുവിനോട് തിരക്ക്

വായനക്ക് പുസ്തകത്തിനോടും അതിലെ
വരികൾക്കിടയിലെ ശൂന്യതയോടും തിരക്ക്
തിരക്കാണ് തിരക്ക് തിരക്കിന്റെ മേൽ
തിരിതെളിയും ക്ഷമയ്ക്കും തിരക്ക്

തിരക്ക് എന്റെമേ ഇതെന്തൊരുതിരക്ക്
തിക്കിതിരയുന്ന പൂങ്കോഴിക്കും തിരക്ക്
ചിറകിടനടിയിലെ കുട്ടികളെ റാഞ്ചി
വിശപ്പടക്കാൻ പരുന്തിനു തിരക്ക്

വലയ്ക്കുവാനറിയാത്ത വഴികൾക്ക് തിരക്ക്
സൂചനകൾ തരുന്ന വഴിക്കാട്ടിക്കു തിരക്ക്
വേഗത്തിൽ ഓടുവാൻ ശ്രമിക്കാത്ത
കാൽവിരലുകൾക്ക് ആദ്യമെത്താൻ തിരക്ക്

പൊട്ടിയ ചരടിന്റെ പട്ടത്തിനു പറക്കാൻ തിരക്ക്
പറന്ന് പറന്ന് പറവയാകാൻ തിരക്ക്
പാഥേയം കരുതാത്ത യാചകനു തിരക്ക്
ദാനം ചെയ്യുന്ന നീതിമാനു തിരക്ക്

വഴികൾ ചേരുന്ന ചന്തയിൽ തിരക്ക്
ചന്തയിൽ ചന്തമായ് മാറുന്ന പെണ്ണിനു തിരക്ക്
ഉച്ചത്തിൽ ഉരുവിടും വിലകൾക്ക് തിരക്ക്
തിരയുന്ന സാധനസാമിഗ്രികൾക്ക് തിരക്ക്

ബലിയായ് മാറുന്ന മൃഗത്തിനു തിരക്ക്
രക്തം പൊഴിയുന്ന ചെമ്മണ്ണിനു തിരക്ക്
മാമഴയത്ത് കാർമേഘത്തിനു തിരക്ക്
സൂര്യന് അസ്തമയ ചോപ്പിൽ തിരക്ക്

രാജ്യത്തിനാക മേൽ മൊത്തം തിരക്ക്
മഹതി മഹാൻമാർക്ക് ഇതെന്തൊരു തിരക്ക്
മാറ്റങ്ങൾ വരാത്ത പാർട്ടിക്കു തിരക്ക്
രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കു തിരക്ക്

വോട്ടു ചോദിക്കും നേരം തിരക്ക്
ഫലപ്രഖ്യാപനത്തിന്റെ തിരകോട് തിരക്ക്
സത്യപ്രതിജ്ഞ തൻ സത്യമായുള്ള തിരക്ക്'
കൊടി കാറിലെ ചർച്ചകൾക്ക് തിരക്ക്

വഴിയിലെ വീതിയിൽ മൈയിൽ കുറ്റിക്ക് തിരക്ക്
നാഴിക കല്ലിന്റെ അരികത്തെ പല്ലിനു തിരക്ക്
ലക്ഷ്യം പിഴക്കാത്ത അമ്പിനു തിരക്ക്
നോട്ടം ചതിക്കാത്ത ഗുരുവിനു തിരക്ക്

സിനിമതൻ നായകനു തിരക്ക്.
നായികയ്ക്ക് തിരക്കിലേല്ലും തിരക്ക്
സിനിമാകൊട്ടകയിൽ പ്രദർശന തിരക്ക്
കാണുന്ന ജനസാഗരത്തിനു തിരക്കോടു തിരക്ക്

തിരക്കിൽ തിരയുന്ന വാർത്തകളിൽ
തിരക്കില്ലാതെ കടന്നു പോകുന്ന ജീവിതങ്ങൾ
തിരശീല മാറ്റി മരണം കയറി വരുമ്പോൾ
ഓർകുക സോദരാ മരണത്തിനു തിരക്കുണ്ട്

Monday, 29 February 2016

ജസ്നാംബരം

കൊലുസില്ലാതെ കുണുങ്ങും
പെണ്ണ് കുഞ്ഞി പെണ്ണ്
പുനെല്ലിൻ നിറമുള്ള
ചുരുൾമുടിക്കാരി പെണ്ണ്
ചെറു തേൻ കണ്ണിൽ
നിറയും പ്രണയവും
ചെഞ്ചുണ്ടിൽ വിരിയും
സൗഹദവുമായി
കുട്ടിത്തം കൂടപിറപ്പായ
കുട്ടികൾ തൻ കൊച്ചു ടീച്ചർ
ബ്രോയും ചങ്കും ഫാഷനാക്കിയ
പുത്തൻ പണക്കാരി പെണ്ണ്
ചന്തയിൽ പോകാതെ ചന്തം വെച്ചവൾ
ചിന്തികാതെ ചിരിച്ച് ചില്ലുകൊട്ടാരം
പോലെ തകർന്ന വീണോൾ
കരിക്കിന്റെ മൃതത്ത്വം
കവിളിൽ സൂക്ഷിച്ചോളേ
ആറ്റുവഞ്ചി പോലെ
ആവലാതി പറയുന്നോളേ
അദ്വാനത്തിന്റെ അവകാശം
അഭിമാനമായി ഉയർത്തിയ പെണ്ണ്

തറവാട്

തുറവിയുള്ളരു വീടല്ലോ തറവാട്
തനിമതൻ നിറമുള്ള നാലുകെട്ട്
നാലുപാടും പാടമുള്ള കൃഷിവീട്
മണ്ണിൻ മണമുള്ള മഞ്ഞു വീട്

നാഥനായ് മുതുമുത്തച്ചനും
കാര്യസ്ഥനായ് രാമൻ കുട്ടിയും
ഇറയത്തെ കോലാഴിയിൽ
ക്ലാവ് പിടിച്ച കിണ്ടിയും കാണാം

കാവിലേയ്ക്കുള്ള കാട്ടു വീഥിയും
കാവലായുള്ള നാഗത്താൻമാരും
നാടിന്റെ നന്മ വരച്ചുകാട്ടും
നാടിന്റെ നടുമുറ്റത്തൊരു തറവാട്

തിങ്ങി നില്ക്കും കല്പക വൃക്ഷവും
വെട്ടുകല്ലിൽ തീർത്ത തുളസി തറയും
നടുമുറ്റത്തെ താമരക്കുളവും
മഴക്കായ് കാത്തിരിക്കും മാക്രിതവളയും

ദീപം ചുമക്കുന്ന ഓടിന്റെ കരി വിളക്കും
വിളക്കിന്റെ തിരി പിരിക്കും ഒപ്പോളളും
കിണറിന്റെ വക്കത്തെ കുഞ്ഞികൊക്കും
വിരുന്ന് വിളിക്കുന്ന കരിക്കാക്കയും

കാട്ടുവളി  പടർന്ന് തകർന്ന പടി കെട്ടും
പൂവൻകോഴി കൂവുന്ന ഉമ്മറവും
ഊഞ്ഞാലു തൂങ്ങുന്ന തെക്കേമാവും
തെക്കേ തൊടിയിലെ ബലികല്ലും

കടവത്തെ തോണിയും തെങ്ങിൻ കുറ്റിയും
വഞ്ചിപുരയും തോണി പാട്ടും പാടി
തേക്കുവഞ്ചിതൻ താഴ്ന്ന പൊങ്ങും
താളത്തിലുള്ള വെള്ളം തേവി തൂകലും

ഇതൊക്കയാണെൻ തറവാട്ട്
മതാ ഭ്രാന്ത് പിടിച്ച് തകർന്ന വീട്
നാലുകെട്ട് പൊളിച്ച് നാലാളു
നാലോടെത്ത നാൽപാമരം പണിയുന്നു

തട്ടകം വളർത്തിയ തറവാട്
തനന്നം കിളി പാടിയ സ്വപ്ന വീട്
തായത്തിൽ ആടുന്ന കിളിവീട്
അമ്മയുറങ്ങാതെൻ ജന്മ വീട്

Wednesday, 24 February 2016

ലഹരി

സ്ജീവിതം ഒരു ലഹരിയല്ലോ
ലഹരിയിൽ നിന്നുള്ള
വിമുക്തി മരണമല്ലോ
ജീവിതമെന്ന മഹാലഹിരിയിൽ
പിന്നെയെന്തിനാ മടുപ്പിക്കും
മാദക മറുലഹരി വാഴ്ച്ച
ഇന്നു ഞാൻ കേട്ട വാർത്താ
ലഹരിയിൽ ഒരു യുവത്വം
ജഡിക മോഹങ്ങൾക്ക്
അടിമപ്പെട് അവസാനം
കൽതുറുങ്കിലടക്കപ്പെട്ടു
രസഗുള പോലൊരു ഗുളിക
അതിൽ മായാലോകത്തിലെത്തിക്കും
മനം മയക്കും മായാവീരൻ
ഹാഷിഷെന്നും ബ്രൗൺ ഷുഗർ എന്നും
പേരിട്ടു വിളിക്കും സാത്താൻ രസം
ഇവൻ ഇതിൻ ആരാധകൻ
ന്യൂജെൻ മയക്കു ലോഭി
ലോലഹൃദയരാം മാതാപിതാക്കൾ
കടന്നു കടൽ കദന ദ്വീപിലേയ്ക്ക്
ദൈവത്തിൻ ദാനമാം പൊന്നോമന
തങ്ങൾ തൻ സ്നേഹം തിരസ്ക്കരിച്ചു
മുടിയിൽ കാനനം തീർത്തവൻ
മ്യഗതുല്യമാം ജീവിതത്തിനിടമയായ്
തണുപ്പിച്ച കണ്ണുമായ് അലഞ്ഞൂ
ജീവിതം ഭ്രാാന്തമായ് തിളച്ചുപൊങ്ങി
ജാനാതിപത്യ കാവൽ ഭടൻമാർ
നീതി നിയമ വാഴ്ച്ചക്കായ് പിടിച്ചുകെട്ടി
മാധ്യമം വാർത്തയാൽ വരിഞ്ഞു കെട്ടി
ചൂടുള്ള കണ്ണും തണുത്ത ശരീരവും
വിറങ്ങലിച്ചു വിഷയവിഷമമായി
ഗുരുകുലം മൂല്യങ്ങൾ ഓർമ്മപ്പെടുത്തി
ഈ ദിനം വീണ്ടൊമൊരു വാർത്തയായ്
പ്രാർത്ഥിക്കാം അവൻ ഭാവിക്കായ്
ലഹരി വിമുക്ത ഭാവി തലമുറയ്ക്കായി

Tuesday, 23 February 2016

ഇവൾ

കന്യാകാത്വം ചുമക്കുന്ന യവ്വന കന്യക
കാണാത്തകനി പകുത്തു നല്കിയോൾ
ഒന്ന് നീ ഓർക്കുക ജീവനാണ് നീ
സൃഷ്ടികർമ്മത്തിലെ ഊരദായണീ
മാംസം വില്ക്കുന്ന സൗരഭ്യമാണ് നീ
ആണിന്റെ ചങ്കിലെ നെടുവീർപ്പ് നീ
പെങ്ങളായി അമ്മയായി മകളായി
പുണ്യഗൃഹത്തിൻ പരമാനന്ദം നീ

കരിപ്പെട്ടിയിൽ സ്വപ്നം
ശവനാറിയെപോലെയാകരുത്
കനൽ ചൂടിൽ ജീവിതം വിരിയിച്ചോൾ
ജന്മഗൃഹം വിട്ടു  പോയവൾ
വിതകാരന്റെ കൂടയിലെ പ്രത്യാശ നീ
വർണ്ണ വിവേചനത്തിൽ ഒഴിവാക്കിയോൾ
നന്മയും തിന്മയും ചവച്ച് തുപ്പിയോൾ
തിന്മയ്ക്ക് ചോപ്പും നന്മയ്ക്കു മുലപാലും
കരളിന്റെ ഉളത്തിൽ കളവില്ലാത്തോൾ
മാറിന്റെ ചൂട് വിനാശമായപ്പോൾ
ചിത്രവധം ചെയ്യാൻ പഴിക്കപ്പെട്ടോൾ

കൺമഷിയിൽ കരിയെ വിളക്കിയോൾ
കുങ്കുമം അഗ്നിസാക്കിയോൾ
വന്ദനം വിമൂകമായി ചെയ്തോൾ
വള്ളത്തോളിന്റെ  വരിയായിതീർന്നോൾ
ഇവളാണ് മാതൃക ഇവളെന്റെ തൂലിക
ഉണ്ണിയാർച്ചതൻ വീരം വളർത്തിയോൾ
ഇവള്ളല്ല ബാലിക ഇവള്ളല്ല അബല
ഇവളെന്റെ നാടിൻ നേതാവ്

കുപ്പിവളയുടെ കിലുക്കത്തിൽ
നാണം കുണുങ്ങാതെ കുലഭ്രാന്തിന്റെ
നീചത്വം വെളിച്ചത്ത് വരുത്തിയോൾ
ലക്ഷിമിയാം സ്ത്രീത്ത്വം പുണ്യമായ് മാറ്റിയോൾ
കാവലാം ദൈവത്തിൽ ദേവിയായവൾ
കാലം കാത്തുവെച്ചൊരീ രക്ഷകനെ പിറന്നവൾ
അമ്മയാം തായയാം ലക്ഷമിയാം ദേവി

കടലിന്റെ തിരമാല കണക്കെ കരഞ്ഞവൾ
പേറ്റുനോവിൽ സന്തോഷം നുകർന്നോൾ
മുലപ്പാലിൽ സ്നേഹം പകുത്തോൾ
കാവതി കാക്കതൻ ചതിക്ക് ഉത്തരമേകിയോൾ
ഇവളെന്റെ സ്നേഹം ഇവളെന്റെ ശക്തി
ഇവളാണ് മൂവുലകിൽ തായ

കഥക്കും കവിതയ്ക്കും കാരണമായോൾ
കരകാണാക്കടലിന്റെ നടുവിൽ
കരയായ്‌ മാറിയോൾ
പച്ചീർക്കിളിതൻ കമ്മലിൽ
ജീവിതം മിനുക്കിയോൾ
മഞ്ഞ ചരടിന്റ കെട്ടുറപ്പിനെ
മാംഗല്യമാക്കിയോൾ

താലിയെ താതനാം തലയിൽ ഏറ്റിയോൾ
മക്കളെ പാരിന്റെ പണം മാക്കിയോൾ
ചർച്ച ചെയ്യപ്പെടേണ്ട വസ്തു മാത്രമല്ല യവൾ
ചർച്ചക്കുമപ്പുറം ചാലകശക്തിയാകേണ്ടവൾ
കരുണതൻ വഴിയിലെ മാത്യത്ത്വമായവൾ
മാംഗല്യ ചരടിലെ ആചാരമായോൾ
മരുമകൾ എന്നൊരു മറുമരുന്നായോൾ
നാത്തൂൻമാർക്കൊരു നന്നാങ്ങിയായോൾ

പട്ടുസാരിയിൽ സ്വപ്നം ഉടക്കിയോൾ
പുതപ്പിന്റെയുള്ളിൽ പുതുലോകം തീർതോൾ
പുത്രന്റെ പ്രാണനു സ്വജീവൻ ത്യജിച്ചോൾ
പ്രാർത്ഥനകൊണ്ട് പാഥേയം ഒരുക്കിയോൾ
പത്തുമാസം പാതിരാവിൻ
പുത്രനു വേണ്ടി പേറ്റുനോവേറ്റവൾ
ഇവളാണ് അമ്മ ആദ്യാക്ഷര ഗുരു.

റീത്ത്

റീത്ത് മരണത്തിന്റെ മണമുള്ള
പൂക്കൾ ചേർന്ന് കരയുന്നു
വെള്ള പൂക്കൾ നൈർമല്യത്തിന്റെയും
ചുവന്ന പൂക്കൾ ഗാഢ സ്നേഹത്തിന്റെയും
റോസ് പൂക്കൾ സൗഹൃദത്തിന്റേയും
മഞ്ഞ പൂക്കൾ വേറെന്തിനോ വേണ്ടിയും
പക്ഷേ ഇവരെല്ലാം ഒരുമ്മിച്ച്
നമ്മുടെ വേദനയിൽ ഒരുമ്മിക്കുന്നു
വട്ടത്തിൽ വാഴ നാരിനാൽ
ചേർത്തു കെട്ടിയ പൂക്കൾ
മറ്റുള്ളവർ പരേതന്റെ മൃതശരീരത്തിൽ
സമർപ്പിക്കുന്നു ഇതാണത്രേ റീത്ത്

ഒരുവന്റെ മരണത്തിൽ തങ്ങളുടെ
ജീവിത മാർഗ്ഗം കണ്ടെത്തുന്ന
ആദ്യ അവസാന ഭാഗമാണ് റീത്ത്
മരിച്ചവന് മണക്കുവാൻ പറ്റാത്ത
സുന്ധമുള്ള പൂക്കളാൽ അലങ്കരിക്കും
വിചിത്രമാം ചടങ്ങാണ് റീത്ത്
ശരീരം നശിപ്പിക്കും പുഴുക്കൾ
ഞരമ്പുകളിൽ പുളയുന്ന നേരത്ത്
വക്രമാം വേദന മായ്ക്കുന്ന റീത്ത്

നിശ്വാസം നിവസിക്കും ലോകത്തിൽ
ജീവൻ വെടിഞ്ഞ ശരീരത്തിന്റെ
നോവുതിന്ന പ്രതീകമാം റീത്ത്
രാജാവ് മരിച്ച് റാണിക്ക്
റീത്തിനാൽ മറക്കുവാനാകുമോ
വിരഹ ദുഖം ഈ ഭൂവിൽ...
മകൻ മരിച്ച ഏതമ്മയാണ്
റീത്തിനെ തോളിലേറ്റി താരാട്ടിയത്
പ്രിയ സോദരൻ മരിച്ച കൂടപ്പിറപ്പിന്റെ
സോദരനഷ്ടം നികതാൻ റീത്തിനാകുമോ..

പേരുകളെഴുതിയ കറുത്തശീല മേൽ
ഈ ലോകത്തിൻ കാപട്യം ഒളിഞ്ഞിരിപ്പൂ
വിലനോക്കി ബന്ധം ഊട്ടി ഉറപ്പിക്കും
റീത്തിന്റെ സ്വന്ത ബന്ധങ്ങൾ ഏത്
നരയുടെ നിർവൃതിയിൽ കണ്ണടയ്ക്കും
വാർദ്ധക്ക്യം കണ്ണിരിനാൽ വാർന്നൊഴുന്നു




Sunday, 21 February 2016

നരബലി

വീണ്ടും നശിച്ച അണുവിന്റെ നരബലി
പെറ്റമ്മതൻ രോദനം വീണ്ടും കേൾപ്പൂ
സൗഹൃതത്തിൻ താളം തേടിവന്ന
ആഷിക്കിനെയുo ആ നശിച്ച അണു
വേദനിപിച്ച് കൊണ്ടുപോയി
നിസ്ക്കാര പായയിൽ വേദനയ്ക്കു
മീതെ പ്രാർത്ഥിച്ച് നിലവിലാഴ്ന്നുവോ മകനേ
കുട്ടി കൂട്ടം വിട്ടു നില്ക്കാൻ              മനസ്സില്ലാതെ കൂട്ടം കൂടി ചിരിപ്പിച്ച               തമാശയാണോ നിൻ ജീവിതം
ഗിരി പർവ്വതങ്ങൾക്കു മീതെ
നീ യാത്രയാകുമ്പോൾ മാനത്തെ
താരകങ്ങളിൽ നിന്നു കണ്ണു ചിമ്മണേ
സ്നേഹം പേരിനുള്ളിലും നോക്കിനുളളിലും
ഒളിപ്പിച്ചുവോ മന്ദമാരുത്തന്റെ കൂട്ടുകാരാ
നിനക്കു ഞങ്ങൾ തൻ സ്നേഹാജ്ഞലി
ടീംസിന്റെ പുഷ്പാജ്ഞലി നേരുന്നു.....

Friday, 19 February 2016

വല

വലയുടെ നെറുകയിൽ
പുലിയുടെ യാചനാസ്വരം
കടും കണ്ണികൾ കൂട്ടിരിക്കും
കടലിന്റെ ആഴങ്ങളിൽ
നീലമേഘം കണക്കെ
പാറി പറി കെണിയൊരുക്കുന്നു
വിശപ്പു തീരാത്ത ചിലന്തിയമ്മ
കെണി തീർക്കും പാതിരാവിൽ
പാമരൻ പല്ലക്ക് ചുമക്കുന്നു
പല്ലിയുടെ ശബ്ദ്ധം താരാട്ടു
പോലെയുറക്കും ഭൂത മുത്തശ്ശി
കൈയ്യിലുണ്ട് ഭൂത വല
വലയില്ലാക്കും ഇരയെ കൊണ്ട്
മീനെ പിടിക്കും മുക്കുവൻ
ജീവിതമാർഗ്ഗതിനായ് നെയ്യും വല
നീളമുള്ള നീല വല
കണ്ണി കൊരുക്കും ഈര വല
പച്ചപ്പിൽ ഒളിക്കും പച്ച വല
വളയമീ ജീവിതത്തിൽ
വലയുന്നവർക്കായ് കെണി
കോണിയായി മാറുന്ന വല
അമ്പലപ്രാവിന്റെ കാല് പിടിക്കും
കുട്ടി വിരുതന്മാരുടെ ഈര വല
വാക്കു കൊണ്ട് വല നെയ്ത്
നോട്ടം കൊണ്ട് വലയില്ലാക്കി
നേട്ടം കൊയ്യുന്ന വലയാണ് പ്രണയം
പ്രാണനെ കൂസാതെ വലയറുത്ത
എലിയുടെ ജീവിതം സിംഹം
വിശപ്പിന്റെ വിളിയിൽ നശിപ്പിച്ചു
വിമലയുടെ വിധിയുടെ വില്ലനാം
ലഹരിയെന്ന വല മഹാവില്ലൻ
ഗുഹയുടെ മുന്നിൽ വലവിരിക്കും
വേടന്റെ വിചിത്രമാം വേട്ട വല