കൊലുസില്ലാതെ കുണുങ്ങും
പെണ്ണ് കുഞ്ഞി പെണ്ണ്
പുനെല്ലിൻ നിറമുള്ള
ചുരുൾമുടിക്കാരി പെണ്ണ്
ചെറു തേൻ കണ്ണിൽ
നിറയും പ്രണയവും
ചെഞ്ചുണ്ടിൽ വിരിയും
സൗഹദവുമായി
കുട്ടിത്തം കൂടപിറപ്പായ
കുട്ടികൾ തൻ കൊച്ചു ടീച്ചർ
ബ്രോയും ചങ്കും ഫാഷനാക്കിയ
പുത്തൻ പണക്കാരി പെണ്ണ്
ചന്തയിൽ പോകാതെ ചന്തം വെച്ചവൾ
ചിന്തികാതെ ചിരിച്ച് ചില്ലുകൊട്ടാരം
പോലെ തകർന്ന വീണോൾ
കരിക്കിന്റെ മൃതത്ത്വം
കവിളിൽ സൂക്ഷിച്ചോളേ
ആറ്റുവഞ്ചി പോലെ
ആവലാതി പറയുന്നോളേ
അദ്വാനത്തിന്റെ അവകാശം
അഭിമാനമായി ഉയർത്തിയ പെണ്ണ്
Monday, 29 February 2016
ജസ്നാംബരം
തറവാട്
തുറവിയുള്ളരു വീടല്ലോ തറവാട്
തനിമതൻ നിറമുള്ള നാലുകെട്ട്
നാലുപാടും പാടമുള്ള കൃഷിവീട്
മണ്ണിൻ മണമുള്ള മഞ്ഞു വീട്
നാഥനായ് മുതുമുത്തച്ചനും
കാര്യസ്ഥനായ് രാമൻ കുട്ടിയും
ഇറയത്തെ കോലാഴിയിൽ
ക്ലാവ് പിടിച്ച കിണ്ടിയും കാണാം
കാവിലേയ്ക്കുള്ള കാട്ടു വീഥിയും
കാവലായുള്ള നാഗത്താൻമാരും
നാടിന്റെ നന്മ വരച്ചുകാട്ടും
നാടിന്റെ നടുമുറ്റത്തൊരു തറവാട്
തിങ്ങി നില്ക്കും കല്പക വൃക്ഷവും
വെട്ടുകല്ലിൽ തീർത്ത തുളസി തറയും
നടുമുറ്റത്തെ താമരക്കുളവും
മഴക്കായ് കാത്തിരിക്കും മാക്രിതവളയും
ദീപം ചുമക്കുന്ന ഓടിന്റെ കരി വിളക്കും
വിളക്കിന്റെ തിരി പിരിക്കും ഒപ്പോളളും
കിണറിന്റെ വക്കത്തെ കുഞ്ഞികൊക്കും
വിരുന്ന് വിളിക്കുന്ന കരിക്കാക്കയും
കാട്ടുവളി പടർന്ന് തകർന്ന പടി കെട്ടും
പൂവൻകോഴി കൂവുന്ന ഉമ്മറവും
ഊഞ്ഞാലു തൂങ്ങുന്ന തെക്കേമാവും
തെക്കേ തൊടിയിലെ ബലികല്ലും
കടവത്തെ തോണിയും തെങ്ങിൻ കുറ്റിയും
വഞ്ചിപുരയും തോണി പാട്ടും പാടി
തേക്കുവഞ്ചിതൻ താഴ്ന്ന പൊങ്ങും
താളത്തിലുള്ള വെള്ളം തേവി തൂകലും
ഇതൊക്കയാണെൻ തറവാട്ട്
മതാ ഭ്രാന്ത് പിടിച്ച് തകർന്ന വീട്
നാലുകെട്ട് പൊളിച്ച് നാലാളു
നാലോടെത്ത നാൽപാമരം പണിയുന്നു
തട്ടകം വളർത്തിയ തറവാട്
തനന്നം കിളി പാടിയ സ്വപ്ന വീട്
തായത്തിൽ ആടുന്ന കിളിവീട്
അമ്മയുറങ്ങാതെൻ ജന്മ വീട്
Wednesday, 24 February 2016
ലഹരി
സ്ജീവിതം ഒരു ലഹരിയല്ലോ
ലഹരിയിൽ നിന്നുള്ള
വിമുക്തി മരണമല്ലോ
ജീവിതമെന്ന മഹാലഹിരിയിൽ
പിന്നെയെന്തിനാ മടുപ്പിക്കും
മാദക മറുലഹരി വാഴ്ച്ച
ഇന്നു ഞാൻ കേട്ട വാർത്താ
ലഹരിയിൽ ഒരു യുവത്വം
ജഡിക മോഹങ്ങൾക്ക്
അടിമപ്പെട് അവസാനം
കൽതുറുങ്കിലടക്കപ്പെട്ടു
രസഗുള പോലൊരു ഗുളിക
അതിൽ മായാലോകത്തിലെത്തിക്കും
മനം മയക്കും മായാവീരൻ
ഹാഷിഷെന്നും ബ്രൗൺ ഷുഗർ എന്നും
പേരിട്ടു വിളിക്കും സാത്താൻ രസം
ഇവൻ ഇതിൻ ആരാധകൻ
ന്യൂജെൻ മയക്കു ലോഭി
ലോലഹൃദയരാം മാതാപിതാക്കൾ
കടന്നു കടൽ കദന ദ്വീപിലേയ്ക്ക്
ദൈവത്തിൻ ദാനമാം പൊന്നോമന
തങ്ങൾ തൻ സ്നേഹം തിരസ്ക്കരിച്ചു
മുടിയിൽ കാനനം തീർത്തവൻ
മ്യഗതുല്യമാം ജീവിതത്തിനിടമയായ്
തണുപ്പിച്ച കണ്ണുമായ് അലഞ്ഞൂ
ജീവിതം ഭ്രാാന്തമായ് തിളച്ചുപൊങ്ങി
ജാനാതിപത്യ കാവൽ ഭടൻമാർ
നീതി നിയമ വാഴ്ച്ചക്കായ് പിടിച്ചുകെട്ടി
മാധ്യമം വാർത്തയാൽ വരിഞ്ഞു കെട്ടി
ചൂടുള്ള കണ്ണും തണുത്ത ശരീരവും
വിറങ്ങലിച്ചു വിഷയവിഷമമായി
ഗുരുകുലം മൂല്യങ്ങൾ ഓർമ്മപ്പെടുത്തി
ഈ ദിനം വീണ്ടൊമൊരു വാർത്തയായ്
പ്രാർത്ഥിക്കാം അവൻ ഭാവിക്കായ്
ലഹരി വിമുക്ത ഭാവി തലമുറയ്ക്കായി
Tuesday, 23 February 2016
ഇവൾ
കന്യാകാത്വം ചുമക്കുന്ന യവ്വന കന്യക
കാണാത്തകനി പകുത്തു നല്കിയോൾ
ഒന്ന് നീ ഓർക്കുക ജീവനാണ് നീ
സൃഷ്ടികർമ്മത്തിലെ ഊരദായണീ
മാംസം വില്ക്കുന്ന സൗരഭ്യമാണ് നീ
ആണിന്റെ ചങ്കിലെ നെടുവീർപ്പ് നീ
പെങ്ങളായി അമ്മയായി മകളായി
പുണ്യഗൃഹത്തിൻ പരമാനന്ദം നീ
കരിപ്പെട്ടിയിൽ സ്വപ്നം
ശവനാറിയെപോലെയാകരുത്
കനൽ ചൂടിൽ ജീവിതം വിരിയിച്ചോൾ
ജന്മഗൃഹം വിട്ടു പോയവൾ
വിതകാരന്റെ കൂടയിലെ പ്രത്യാശ നീ
വർണ്ണ വിവേചനത്തിൽ ഒഴിവാക്കിയോൾ
നന്മയും തിന്മയും ചവച്ച് തുപ്പിയോൾ
തിന്മയ്ക്ക് ചോപ്പും നന്മയ്ക്കു മുലപാലും
കരളിന്റെ ഉളത്തിൽ കളവില്ലാത്തോൾ
മാറിന്റെ ചൂട് വിനാശമായപ്പോൾ
ചിത്രവധം ചെയ്യാൻ പഴിക്കപ്പെട്ടോൾ
കൺമഷിയിൽ കരിയെ വിളക്കിയോൾ
കുങ്കുമം അഗ്നിസാക്കിയോൾ
വന്ദനം വിമൂകമായി ചെയ്തോൾ
വള്ളത്തോളിന്റെ വരിയായിതീർന്നോൾ
ഇവളാണ് മാതൃക ഇവളെന്റെ തൂലിക
ഉണ്ണിയാർച്ചതൻ വീരം വളർത്തിയോൾ
ഇവള്ളല്ല ബാലിക ഇവള്ളല്ല അബല
ഇവളെന്റെ നാടിൻ നേതാവ്
കുപ്പിവളയുടെ കിലുക്കത്തിൽ
നാണം കുണുങ്ങാതെ കുലഭ്രാന്തിന്റെ
നീചത്വം വെളിച്ചത്ത് വരുത്തിയോൾ
ലക്ഷിമിയാം സ്ത്രീത്ത്വം പുണ്യമായ് മാറ്റിയോൾ
കാവലാം ദൈവത്തിൽ ദേവിയായവൾ
കാലം കാത്തുവെച്ചൊരീ രക്ഷകനെ പിറന്നവൾ
അമ്മയാം തായയാം ലക്ഷമിയാം ദേവി
കടലിന്റെ തിരമാല കണക്കെ കരഞ്ഞവൾ
പേറ്റുനോവിൽ സന്തോഷം നുകർന്നോൾ
മുലപ്പാലിൽ സ്നേഹം പകുത്തോൾ
കാവതി കാക്കതൻ ചതിക്ക് ഉത്തരമേകിയോൾ
ഇവളെന്റെ സ്നേഹം ഇവളെന്റെ ശക്തി
ഇവളാണ് മൂവുലകിൽ തായ
കഥക്കും കവിതയ്ക്കും കാരണമായോൾ
കരകാണാക്കടലിന്റെ നടുവിൽ
കരയായ് മാറിയോൾ
പച്ചീർക്കിളിതൻ കമ്മലിൽ
ജീവിതം മിനുക്കിയോൾ
മഞ്ഞ ചരടിന്റ കെട്ടുറപ്പിനെ
മാംഗല്യമാക്കിയോൾ
താലിയെ താതനാം തലയിൽ ഏറ്റിയോൾ
മക്കളെ പാരിന്റെ പണം മാക്കിയോൾ
ചർച്ച ചെയ്യപ്പെടേണ്ട വസ്തു മാത്രമല്ല യവൾ
ചർച്ചക്കുമപ്പുറം ചാലകശക്തിയാകേണ്ടവൾ
കരുണതൻ വഴിയിലെ മാത്യത്ത്വമായവൾ
മാംഗല്യ ചരടിലെ ആചാരമായോൾ
മരുമകൾ എന്നൊരു മറുമരുന്നായോൾ
നാത്തൂൻമാർക്കൊരു നന്നാങ്ങിയായോൾ
പട്ടുസാരിയിൽ സ്വപ്നം ഉടക്കിയോൾ
പുതപ്പിന്റെയുള്ളിൽ പുതുലോകം തീർതോൾ
പുത്രന്റെ പ്രാണനു സ്വജീവൻ ത്യജിച്ചോൾ
പ്രാർത്ഥനകൊണ്ട് പാഥേയം ഒരുക്കിയോൾ
പത്തുമാസം പാതിരാവിൻ
പുത്രനു വേണ്ടി പേറ്റുനോവേറ്റവൾ
ഇവളാണ് അമ്മ ആദ്യാക്ഷര ഗുരു.
റീത്ത്
റീത്ത് മരണത്തിന്റെ മണമുള്ള
പൂക്കൾ ചേർന്ന് കരയുന്നു
വെള്ള പൂക്കൾ നൈർമല്യത്തിന്റെയും
ചുവന്ന പൂക്കൾ ഗാഢ സ്നേഹത്തിന്റെയും
റോസ് പൂക്കൾ സൗഹൃദത്തിന്റേയും
മഞ്ഞ പൂക്കൾ വേറെന്തിനോ വേണ്ടിയും
പക്ഷേ ഇവരെല്ലാം ഒരുമ്മിച്ച്
നമ്മുടെ വേദനയിൽ ഒരുമ്മിക്കുന്നു
വട്ടത്തിൽ വാഴ നാരിനാൽ
ചേർത്തു കെട്ടിയ പൂക്കൾ
മറ്റുള്ളവർ പരേതന്റെ മൃതശരീരത്തിൽ
സമർപ്പിക്കുന്നു ഇതാണത്രേ റീത്ത്
ഒരുവന്റെ മരണത്തിൽ തങ്ങളുടെ
ജീവിത മാർഗ്ഗം കണ്ടെത്തുന്ന
ആദ്യ അവസാന ഭാഗമാണ് റീത്ത്
മരിച്ചവന് മണക്കുവാൻ പറ്റാത്ത
സുന്ധമുള്ള പൂക്കളാൽ അലങ്കരിക്കും
വിചിത്രമാം ചടങ്ങാണ് റീത്ത്
ശരീരം നശിപ്പിക്കും പുഴുക്കൾ
ഞരമ്പുകളിൽ പുളയുന്ന നേരത്ത്
വക്രമാം വേദന മായ്ക്കുന്ന റീത്ത്
നിശ്വാസം നിവസിക്കും ലോകത്തിൽ
ജീവൻ വെടിഞ്ഞ ശരീരത്തിന്റെ
നോവുതിന്ന പ്രതീകമാം റീത്ത്
രാജാവ് മരിച്ച് റാണിക്ക്
റീത്തിനാൽ മറക്കുവാനാകുമോ
വിരഹ ദുഖം ഈ ഭൂവിൽ...
മകൻ മരിച്ച ഏതമ്മയാണ്
റീത്തിനെ തോളിലേറ്റി താരാട്ടിയത്
പ്രിയ സോദരൻ മരിച്ച കൂടപ്പിറപ്പിന്റെ
സോദരനഷ്ടം നികതാൻ റീത്തിനാകുമോ..
പേരുകളെഴുതിയ കറുത്തശീല മേൽ
ഈ ലോകത്തിൻ കാപട്യം ഒളിഞ്ഞിരിപ്പൂ
വിലനോക്കി ബന്ധം ഊട്ടി ഉറപ്പിക്കും
റീത്തിന്റെ സ്വന്ത ബന്ധങ്ങൾ ഏത്
നരയുടെ നിർവൃതിയിൽ കണ്ണടയ്ക്കും
വാർദ്ധക്ക്യം കണ്ണിരിനാൽ വാർന്നൊഴുന്നു
Sunday, 21 February 2016
നരബലി
വീണ്ടും നശിച്ച അണുവിന്റെ നരബലി
പെറ്റമ്മതൻ രോദനം വീണ്ടും കേൾപ്പൂ
സൗഹൃതത്തിൻ താളം തേടിവന്ന
ആഷിക്കിനെയുo ആ നശിച്ച അണു
വേദനിപിച്ച് കൊണ്ടുപോയി
നിസ്ക്കാര പായയിൽ വേദനയ്ക്കു
മീതെ പ്രാർത്ഥിച്ച് നിലവിലാഴ്ന്നുവോ മകനേ
കുട്ടി കൂട്ടം വിട്ടു നില്ക്കാൻ മനസ്സില്ലാതെ കൂട്ടം കൂടി ചിരിപ്പിച്ച തമാശയാണോ നിൻ ജീവിതം
ഗിരി പർവ്വതങ്ങൾക്കു മീതെ
നീ യാത്രയാകുമ്പോൾ മാനത്തെ
താരകങ്ങളിൽ നിന്നു കണ്ണു ചിമ്മണേ
സ്നേഹം പേരിനുള്ളിലും നോക്കിനുളളിലും
ഒളിപ്പിച്ചുവോ മന്ദമാരുത്തന്റെ കൂട്ടുകാരാ
നിനക്കു ഞങ്ങൾ തൻ സ്നേഹാജ്ഞലി
ടീംസിന്റെ പുഷ്പാജ്ഞലി നേരുന്നു.....
Friday, 19 February 2016
വല
വലയുടെ നെറുകയിൽ
പുലിയുടെ യാചനാസ്വരം
കടും കണ്ണികൾ കൂട്ടിരിക്കും
കടലിന്റെ ആഴങ്ങളിൽ
നീലമേഘം കണക്കെ
പാറി പറി കെണിയൊരുക്കുന്നു
വിശപ്പു തീരാത്ത ചിലന്തിയമ്മ
കെണി തീർക്കും പാതിരാവിൽ
പാമരൻ പല്ലക്ക് ചുമക്കുന്നു
പല്ലിയുടെ ശബ്ദ്ധം താരാട്ടു
പോലെയുറക്കും ഭൂത മുത്തശ്ശി
കൈയ്യിലുണ്ട് ഭൂത വല
വലയില്ലാക്കും ഇരയെ കൊണ്ട്
മീനെ പിടിക്കും മുക്കുവൻ
ജീവിതമാർഗ്ഗതിനായ് നെയ്യും വല
നീളമുള്ള നീല വല
കണ്ണി കൊരുക്കും ഈര വല
പച്ചപ്പിൽ ഒളിക്കും പച്ച വല
വളയമീ ജീവിതത്തിൽ
വലയുന്നവർക്കായ് കെണി
കോണിയായി മാറുന്ന വല
അമ്പലപ്രാവിന്റെ കാല് പിടിക്കും
കുട്ടി വിരുതന്മാരുടെ ഈര വല
വാക്കു കൊണ്ട് വല നെയ്ത്
നോട്ടം കൊണ്ട് വലയില്ലാക്കി
നേട്ടം കൊയ്യുന്ന വലയാണ് പ്രണയം
പ്രാണനെ കൂസാതെ വലയറുത്ത
എലിയുടെ ജീവിതം സിംഹം
വിശപ്പിന്റെ വിളിയിൽ നശിപ്പിച്ചു
വിമലയുടെ വിധിയുടെ വില്ലനാം
ലഹരിയെന്ന വല മഹാവില്ലൻ
ഗുഹയുടെ മുന്നിൽ വലവിരിക്കും
വേടന്റെ വിചിത്രമാം വേട്ട വല
Thursday, 18 February 2016
മരണ കെണി
കുറച്ചു കഴിഞ്ഞു വിറച്ചു
ശ്വാസം മുറുകി തുടങ്ങി
വിറച്ച കൈകൾ തണുത്തു
തണുത്ത പായ മടക്കി
കോടി മുണ്ട് പുതച്ച്
കോടിയ ചുണ്ട് ഇടറി
പാഥേയം തണുത്തു
പാതി വഴി യാത്ര മുടങ്ങി
ചുവന്ന പട്ട് ഉത്തരം ചുറ്റി
തെക്കേ മാവ് മുറിച്ചിട്ടു
ചിതയ്ക്കായ് രാമച്ച വേരൊരുങ്ങി
ഈറൻ മുണ്ട് ചുറ്റി കൊണ്ട്
നനഞ്ഞ മാറിടം വീണ്ടും
കണ്ണീർ കൊണ്ട് നനച്ച്
മന്ദം മന്ദം നോവിനെ കനലാക്കി
പ്രിയൻ വെടിഞ്ഞ സ്വപ്നം
ചിതയിലെരിയിക്കാൻ
പ്രിയദമ വരുന്നൂ
മരിപ്പിന്റെ മരവിപ്പ്
പോകുന്നുമില്ല
ഓർമ്മകൾ മറവിതൻ
ചുഴിയിൽ താഴുന്നുമില്ല
സതിക്കായ് സാദരം
കേഴുന്ന ജാതി വ്യവസ്ഥ
ജന്മാന്തരങ്ങളുടെ സ്നേഹം
കണ്ടില്ല എന്നു നടിക്കുന്നു
മരണ പേടി വരുന്നു
വിപരീത ബുദ്ധിക്കടിമയാകുന്നു
മർത്ത്യൻ വെറും പുഴുവാകുന്നു
അവൻ സുരക്ഷിതത്ത്വം
പാടെ തകർന്നു പോയിരിക്കുന്നു
ഇരുട്ടിനെ കൂരിരുട്ടാക്കുന്ന
മരണ ഭയം അവനെ വിഴുങ്ങി
ഉറക്കമില്ല ഉണർവില്ല ഉത്തരം
മുട്ടിക്കും ചോദ്യങ്ങൾ മാത്രം
സന്തോഷത്തിന്റെ ദൂതൻ
ഇനി എന്നെങ്കിലും ഈ
വഴി കടന്നു പോകുമോ....
Wednesday, 17 February 2016
ബംമ്പർ
ഞാനൊരു വാർത്ത കേട്ടു
പ്രധാനമന്ത്രി ജനങ്ങൾക്ക്
ഒരു സ്മാർട്ട് ഫോൺ കൊടുക്കും
വെറും 300 രൂപ മാത്രം
ജനങ്ങൾ ആകെ പരിഭ്രാന്തി
പരത്തി പരതി നടന്നു
1 രൂപയ്ക്ക് കൊടുക്കുന്ന അന്നം
വെറുതേ കൊടുത്തപ്പോൾ
ആരെയും കണ്ടില്ല തിരക്കുകൂട്ടാൻ
ഒരു വാർത്തയും വന്നില്ല
ആരും പരിഭ്രാന്തി കൂട്ടിയില്ല
ഇതെന്തൊരു ലോകം ഹാ ...
അന്നത്തിനു വിലയില്ലാത്ത
നാട്ടിൽ ആളുകൾ പട്ടിണി
കിടന്നു അലറി ചാവുന്നു
മന്ത്രി പങ്കുവൻ പറയുന്ന
ഒരോ വാക്കിലും അവന്റെ
ചതിയും നമ്മുടെ ചിതയും
ഒളിപ്പിച്ച് വച്ചൂ ജനാതിപത്യം
Tuesday, 16 February 2016
മനസ്സ്
മനസ്സ് ഒരു മരീചിക
ചിന്തിക്കുന്ന ജീവിത നൗക
മനസ്സിനെ നിയന്ത്രിക്കും
മഹാ മാന്ത്രികൻ ദൈവം
മനുഷ്യനെയും ദൈവത്തെയും
കൂട്ടിച്ചേർക്കുന്നതെന്തോ അത് വിളക്ക്
വിളക്കിന്റെ വെളിച്ചം പോലെ
ജീവിതത്തിന്റെ സാക്ഷിയാം മനസ്സ്
ജനന മരണ ജന്മാന്തരങ്ങൾ
മഞ്ഞു പോലെ നിനയ്ക്കും മനസ്സ്
മഴവിൽ വർണ്ണങ്ങൾ വരിക്കുന്ന
മാനം പോലെ തെളിമയുള്ള മനസ്സ്
കാർമേഘം കണക്കെ ഇരുണ്ടു
കൂടുന്ന മാനവും മനസ്സുപോലെ
വിടരുന്ന പൂവിന്റെ നൈർമല്യവും
കൊഴിഞ്ഞതിൻ ദുഖവും താങ്ങുന്ന മനസ്സ്
കവിതയും കഥയും മനസ്സിന്റെ
കടന്നു പോക്കിന്റെ ബാക്കി
നല്ല മനസ്സിന്റെ മരണം തീവ്രവാദി
മനസ്സിന്റെ നന്മ വളർന്നാൽ സ്വർഗ്ഗം
ചിന്ത വാക്കാകുന്നു മനസ്സിൽ നിന്ന്
ചിന്തിക്കേണ്ടവ ഉരുവാകുന്നു
രോഗം ശരീരത്തിനു വന്നാൽ മാറ്റാം
മനസ്സിനു വന്നാൽ ശരീരം മാറും
മനസ്സ് ലോകം മറന്ന് സത്യം പറഞ്ഞാൽ
ഭ്രാന്തിന്റെ നീർകുമിളകൾ പൊട്ടി
എകാന്തത നോവും മനസ്സു
ഇണയില്ലാ തുണ പോലെ
Monday, 15 February 2016
മതബോധനം
തീർന്നു ഈ പുണ്യദിനങ്ങൾ
ഇനി അടുത്ത വർഷം വീണ്ടും
ആളി കത്തിയ പാരമ്പര്യത്തിൽ നിന്നും
മാറി കിട്ടിയ വിശ്വാസ തീക്ഷണതയിൽ
എന്റെ കർത്തവ്യം ഞാൻ ഈ വർഷം
പൂർത്തിയാക്കി പുനർജനിച്ചു
നല്ല സ്വപ്നങ്ങൾ കാണുന്ന കുറച്ച്
കുഞ്ഞു മനസ്സുകൾ ഈശോയെ തേടി
എന്റെ അടുക്കൽ വന്നൂ മറച്ചുവയ്ക്കാതെ എന്റെ മനസ്സിൽ നിന്നും നിസ്വാർത്ഥ
സ്നേഹത്തിൻ ജീവിതം വരച്ചുകാട്ടി
അറിയില്ല നാഥാ കുഞ്ഞു പൈതങ്ങൾ
നിൻ പക്കൽ അണയുമോ എന്ന്
ചരിച്ചു കാട്ടി ചതിച്ചീടുന്ന ലോകം
മദിച്ചു മനസ്സുകൾ മരണ വാഴ്വിലേയ്ക്ക്
ബലഹീനമായ എൻ സ്വരം നിന്നെ
പകർന്നു നല്കുവാൻ ഒരുക്കീ നീ നാഥാ
അണിഞ്ഞു മാറിൽ ജപമാലയേവം
അരുളുന്നു നിത്യം നിൻ സവിധേ
തുണയ്ക്കൂ നാഥാ ഈ ഭൂവിലെന്നും
കൊടും വെയിലിലെ തണൽ മരം പോലെ
വിജ്ഞാന ദാഹിയാം പൈതങ്ങൾ പോലെ
വിശന്നു വലയും നിൻ മൊഴി കേൾക്കാൻ
അരുളുക നാഥാ നിൻ തിരുമൊഴികൾ
നിറയ്ക്കൂ നാഥാ നിൻ ജീവചൈതന്യം
പഠിച്ച പാഠം പലക്കുറി നേടി
തുടിച്ചൂ മനം മരുപ്പച്ച പോലെ
നിനച്ചൂ നാഥാ നിൻ സാനിധ്യം
വരേണമേ ഞങ്ങൾ തൻ ഉള്ളിൽ ഗുരുവായി
കലങ്ങിയ കണ്ണുമായി കരയുന്നു നാഥാ
കാരണമെന്തെന്ന് നിനക്കറിയാമല്ലോ
ദുരിത രോഗ പീഢകൾ തീർക്കണേ നാഥാ
ശക്തി പ്രപഞ്ചത്തിൽ സുരക്ഷിതരാക്കണേ
കൊടുത്തു സ്വീകരിച്ച പുതു വിശ്വാസം
പൊതു പ്രവൃത്തനത്തിൽ പടയണി പോലെ
പടയ്ക്കു നേതാവാം നാഥൻ ഇരിപ്പൂ
പടക്കിടെ അകധാരിൽ നിറയൂ നാഥാ നീ
Sunday, 14 February 2016
ശലഭം
പൂവിന്റെ പൂന്തേൻ ഉണ്ണാൻ
ഞാനൊരു പൂമ്പാറ്റയായെങ്കിൽ
വർണ്ണങ്ങൾ വിടരുന്ന ലോകത്ത്
ഞാനൊരു വർണ്ണശലഭമായെങ്കിൽ
കളി വീട് ഉറങ്ങാത്ത കാനനത്തിൽ
കിളികൾക്കു കൂടെ രാപാർത്താലോ
രാവിന്റെ നെറുകയിൽ രാമച്ചം
മണക്കുന്ന മന്ദമാരുതനോടൊപ്പം
മെല്ലെ മെല്ലെ ഉറങ്ങാമല്ലോ
സൂര്യന്റെ ചൂടിൽ കാന്തിയേറുന്ന
സൂര്യകാന്തി പൂ തലയിൽ ചൂടാമല്ലോ
ചിന്തയെ ചതിക്കുന്ന ലഹരിയോടു
അരുതേ എന്ന് ചൊല്ലാമല്ലോ
പൊന്നുരുക്കുന്ന തീചൂളയിൽ
പെണ്ണിനെ ഉരുക്കി ചേർക്കാതെ
മണ്ണിൽ പിറക്കുന്ന പുഴുവിനെ പേലെ
ജീവിതം വെറുതേ പാഴാക്കാരുതേ
Saturday, 13 February 2016
ഒ എൻ വി ക്കൊരു ചരമ ഗീതം
മലയാളത്തിന്റെ അക്ഷര മാന്ത്രികൻ മറഞ്ഞു ....
അറിവിനെ അക്ഷരമാക്കിയ അദ്ധ്യാപകൻ മൺമറഞ്ഞു.'........
എന്റെ പുസ്തകങ്ങളുടെ അവകാശി കാലം ചെയ്തു ......എന്നെ അക്ഷര സ്നേഹിയാക്കിയ മലയാളത്തിന്റെ ഗുരു എന്നെ വിട്ടു പോയി.....ഞാൻ ആദ്യമായി കണ്ടത് സാഹിത്യ അക്കാഡമിയുടെ തിരുമുറ്റത്ത് .....പിന്നെ എനിക്ക് തിരിച്ചു അയച്ച മറുപടി കത്തിലൂടെ .......പിന്നീട് ഇരിങ്ങാലക്കുടയിൽ സാഹിത്യ സംഗമത്തിനു വന്നപ്പോൾ .....
പിന്നെയും കണ്ടു ഞാൻ അക്ഷരങ്ങളെ മറന്നു തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് ഒരു ചർച്ചക്കു പോയപ്പോൾ .....
നിനച്ചില്ല പ്രാസമൊപ്പിച്ചുള്ള മാതൃഭാഷ മരിച്ചു പോകുമെന്ന് .......
Friday, 12 February 2016
പ്രവാചക പ്രപഞ്ചിക
വാക്കുകൾ വിരുതനായി തീർന്നൊരു
വിഴുപ്പിന്റെ കൊട്ടാരമാണെൻ പ്രണയം
തുടക്കാത്ത മേശമേൽ മൂളി പറക്കുന്ന
ഈച്ച തൻ ദുരാഗ്രഹമാണെൻ സ്വപ്നം
തുരുമ്പിച്ച തമ്പുരു പോലെ
തകർന്നടിഞ്ഞതാണെൻ പ്രവചനം
പല്ലക്കു ചുമക്കുന്ന തോഴിയെ പോല
തൊഴു കൈ നീട്ടുമെൻ പ്രമേയം
ഉത്തരം മുട്ടിക്കുന്ന ഉത്തരകടലാസിന്റെ
ആകെയറിയുന്ന വരകോൽ സിദ്ധാന്തം
കുടിച്ചു കുഴഞ്ഞു തുഴഞ്ഞു ഞാൻ
മടിച്ചു പൊട്ടിച്ചു ഞാനെൻ സമയത്തിനാധാരം
കാവിലെ കൽവിളക്കിൽ ബീഡിയെരിയിച്ചു
കരിന്തിരി പോലെ പുകയുണ്ടാക്കി വലിച്ചൂ
വകമാണ് നീ ചക്രമീ ലോകത്തിൽ
ഉരുള്ളാത്ത ചക്രത്തിൽ ആരകോൽ നീ
വിരക്തമായി തീർന്നൊരീ വിരഹമെൻ മുന്നിൽ
വിപഞ്ചിക വിതുമ്പീ എൻ മരണ വേദിയിൽ
മരിക്കണം ഭരിക്കണം ജനാധിപത്യത്തെ
അധിപതിയാകണം സർവ്വ സ്വാതന്ത്ര്യത്തിൻ
വിജയമൊരുക്കേണം വിസ്മൃതിയിലാഴരുത്
വിലങ്ങു വാങ്ങുവാൻ കൈകൾ തളരരുത്
വിജയ പരാചയങ്ങൾ
ജീവിക്കാൻ പഠിപ്പിച്ചു
വിജയങ്ങൾ എനിക്കെന്നും അന്യം
പക്ഷേ ഞാൻ മറ്റുള്ളവരെ
വിജയത്തിലേയ്ക്കെത്തിക്കുവാൻ
തോൽവിതൻ പിന്നാപുറങ്ങൾ മറച്ചു വച്ചൂ
ഇന്നെനിക്ക് തോൽക്കാതെ വിജയിക്കാനറിയാം
തോൽവികൾക്കിനി എന്നെ ഭയപ്പെടുത്തുവാനാകില്ല
കാരണം മറ്റുള്ളവരുടെ വിജയത്തിനു വേണ്ടി
ഞാൻ തോറ്റു കൊണ്ടേയിരിക്കും
മനുഷ്യാ നീ ജീവിക്കാൻ മറന്നാലും
മനുഷ്യാ നീ മരിക്കാൻ മറന്നാലും
മനുഷ്യാ നീ പരം പൊരുളിനെ
സ്മരികാതെ പോകരുത്
സ്മരണയാം ജീവതം
കാൽപാന്തകാലത്തോളം
നിമിഷ ദൈർഘ്യമീ ജീവിതം
മരണ മണിയുടെ നിമിഷം വരെ .
....................
കനിവ്
കനിവ് ഇനി വെറും നിനവ്
നീളമില്ലാത്ത ജീവിതത്തിനെതാത്ത
മാനംമുട്ടിയ സ്വർഗ്ഗകനി
കടവിലെ വഞ്ചയിൽ ജീവൻ
ജീവൻ തുഴയും പങ്കായം പോലെ
മുങ്ങി താഴുന്ന ഒരു മരകഷ്ണം
മർത്ത്യന്റെ സംസ്കാരമായിരുന്നത്
ഇപ്പോൾ നഷ്ടപ്പെടുന്നത്
ഇനി വരുന്ന തലമുറയ്ക്ക് കിട്ടാത്തത്
ജീവന്റെ തുടിപ്പ് നിലനിൽക്കുന്ന
ഹൃദയതാളത്തിന്റെ ശബ്ദ്ധം
ഇന്ന് വെറും നെടുവീർപ്പായി മാറി
കടലിൽ വല വീണ്ടും മുക്കുവൻ
കടലമ്മയോടു യാചിക്കും
ഈ കനിവ് മത്സ്യത്തിനന്ത്യം
കനിവ് കടമയാകുമ്പോൾ
കനവ് തേനാക്കുമ്പോൾ
കനിവിന്റെ തേൻ മധുരിക്കും
പെറ്റമ്മ ചൊരിയുന്ന കനിവിന്
പേർ ആരോ ചൊല്ലി വാത്സല്യം
ഒരു അച്ഛന്റെ കനവും
സോദര സ്നേഹം പാരിൻ
കനിവായി മാറുമ്പോൾ
ധരണി വിണ്ണിലെ സ്വർഗ്ഗമായി തീരും
കവിതയ്ക്ക് കനിവ് വാക്കാകുമ്പോൾ
കഥകൾ ഗുണപാഠമോതി
കാണിയെ കനിവുള്ളവനാക്കി മാറ്റുന്നു
ഞാൻ കനിവിനാൽ പിറന്നവൻ
ഇനിയെന്നു അഹങ്കരിക്കാൻ
ശ്വാസം പോലും പ്രകൃതിതൻ കനിവ്
വളരുന്ന മർത്ത്യൻ മരിക്കുമെന്നോർത്തില്ല
പിന്നെയും മരണം മതികവരുന്നു
കാലന്റെ കാൽക്കിലെ അടിമ പോലെ
കഥകളിയുടെ കത്തി വേഷം
കനിവിനെ കൊന്നു തിന്നു
കനവിന്റെ സ്നേഹം മരിച്ചു പോയി
...................
Thursday, 11 February 2016
പൂരപ്പെരുമ
പൂരം വരവായി പുണ്യം വരവായി
കരിവീരൻമാരുടെ കാലം വരവായി
കുറേ നാടും ഒരു നഗരവു
കുറേ നാടും നാട്ടുകാരും ഒരു പൂര പറമ്പും
വർണങ്ങൾ കുട വിരിക്കുമ്പോൾ
കരിമരുന്ന് ശബ്ദ്ധവും വെളിച്ചവുമായി മാറും
തേക്കുകൾ നാടിന് പേരായപ്പോൾ
തിങ്ങും ജനസാഗരം തീർക്കുന്ന പൂരം
സാംസ്കാരിക കേന്ദ്രമായി മാറിയ നാടും
ജാതിയും മതവും ആരവമായി തീരുമ്പോൾ
ആഗ്ലേയൻ അഥിതിയായി മാറുമ്പോൾ
കരിവീരൻ കൊമ്പു കുലുക്കിയാടുന്നു
നഗര ഹരിതാഭം തണലായി മാറുന്നു
ചീട്ടും ചെസും ചെണ്ടയും പരസ്പരം
പൈത്രകം കൈമാറുന്ന പൂരാഘോഷം
പെരുവനം കൊട്ടി കേറുമ്പോൾ
പത്പനാഭൻ തലയെടുത്തു നില്ക്കുന്നു
തിരുമ്പാടിയെ തിരുമുറ്റത്ത് കാക്കുന്ന
പാറേമ്മക്കാവിന്റെ സദാ ജാഗ്രതയും
വടക്കു നാഥന്റെ സമ്മർപ്പണ്ണവും
ഈ പൂരത്തിൻ ചില വേളകൾ
പുലിയിറങ്ങുന്ന നാടിന്റെ നഗരത്തിൽ
കരിവീരനാം ആനയിറങ്ങുന്നു
പൂരവും പൂരകടയും പടക്കവും
കട്ടൻ ചായയും കൂട്ടിനൊരു
മെഡിമിക്സിന്റെ വിശറിവും
രണ്ടു പായ മനോരമയും ഉണ്ടായാൽ
പൂര കാര്യം ആർപ്പും ആരവുമായി
ഇത്തരം സൂത്രവാക്യങ്ങളുമായി
പൂരം കൊടിയേറി കൊടിയിറങ്ങുന്നു.
ഇതാണു ത്രിവശ്ശിപ്പേരൂർ പൂര പെരുമ
Wednesday, 10 February 2016
കനൽ
കനൽ കരിയുടെ രോഗാവസ്ഥ
ചാരം മൂടി ചാവുന്ന കരിയുടെ
അവസാന ഹൃദയത്തിന്റെ ചൂട്
ഇന്നത്തെ ലോകം തണുത്തുവോ
ചൂടേകുവാൻ വന്ന ദുരിതങ്ങൾ
കനലിന്റെ കൂടെ കൂടി പൊളിച്ചുവോ.
നിനവിന്റെ നിഴലാണ് കനൽ
ചാരത്തിന്റെ ജീവനാണ് കനൽ
നെഞ്ചിന്റെ തീയാണ് കനൽ
കടവത്ത് തേണിക്കാരന്റെ നിഴൽ
മറയുമ്പോൾ ഉരുകുന്നു കനൽ
നിലാവിനെ ചൂടേറ്റും തീക്കനൽ
തീമഴയുടെ ബാക്കിയാം കനൽ
ഉൽക്കയാം ലോകത്തിൽ വെറും
ഉരുകിയൊഴുകുന്ന കനൽ
കവിയുടെ കനലാം കവിത
പെണ്ണിന്റെ കനലാം പൊന്ന്
പൊന്നുരുക്കുന്നതോ ഈ കനൽ
നാടിന്റെ കനലാം കറുപ്പ്
കറുപ്പിനടിമയാകും മനുഷ്യൻ
മനുഷ്യന്റെ കനലാം കാലൻ
Tuesday, 9 February 2016
കവിടി
കുട്ടി കാലത്തെ നേരം പോക്കിൽ
ഉരുളുന്ന കൈയിൽ നിന്നും
താഴേക്ക് ശബ്ദ്ധമുണ്ടാക്കി പതിക്കുന്ന
നാലു പ്രതീക്ഷാ മകുടങ്ങളെ
വാ തുറന്നാൽ നാലും
കമന്നു വീണാൽ അഷ്ട്ടവും
വിനോദമെന്നോണം ലഭിക്കും
ഭാഗ്യധാരയിൽ മുഴുകുന്ന
നാൽവർ സംഘവിരുതർ
കളങ്ങളിൽ നീങ്ങുന്ന കരുക്കൾക്ക്
ജീവന്റെ പോക്ഷണം നല്ക്കുന്ന
പ്രതീക്ഷതൻ ഇന്ധനം
വെളുപ്പും ചാരവും ഇടകലർന്ന
ബലിഷ്ടമായ പോരാളികൾ
കവിടി കവിടി കവിടി കവിടി
യെന്നോതി കടയുന്ന വിരലിലൂടെ
കടന്നു പോയി ചരിത്രം
കുറിക്കുന്ന ഉത്തരമായി
തിളങ്ങി ചിരിപൂ എൻ കവിടി
വിശ്രമ കേന്ദ്രങ്ങൾ കണക്കേ
നാലുപാടും തിരുത്തലിന്റെ
അടയാളത്തിൽ നിയമം തിരക്കി
ശത്രുവിന്റെ നീക്കത്തെ
വലയ്ക്കുമെൻ കവടി
Monday, 8 February 2016
പൊലിഞ്ഞ സപ്നങ്ങൾ
അഞ്ചുവെന്ന സ്വപ്നവാഹിയാം മുത്തേ.
കാലം മയങ്ങുന്ന വിജ്ഞാനം
മധുരിച്ചനുഭവിച്ചു ജീവിച്ചു നീ
കൊതി തീരും മുൻപേ മറഞ്ഞുവോ
ശാസ്ത്രത്തെ കുഴപിച്ചു പറ്റിച്ചോളെ
നിനക്കു നഷ്ടമായത് ജീവനോ ജീവിതമോ !
അണുവിനാൽ അഴിയുന്ന ശരീരത്തിൽ
കാലന്റെ രൂപം അർബുദ ഛായയിൽ
കാട്ടാറു തേടുന്ന മാൻ പേടയാണ് നീ
കാറ്റിന്റെ ശക്തിയെ ചിരിച്ചു തോൽപ്പിച്ചു
അരോഗ്യ സംരക്ഷണമില്ലാതെ ജീവിച്ച
മരണത്തെ മാരിവിൽ ശോഭ പോലെ വരിച്ചൂ നീ
ക്ഷണികമീ ജീവിതം കാറ്റിൽ പറത്തീ
ക്ഷണിക്കാത്ത നേരത്ത് വിരുന്ന് വന്നു മരണം
നിത്യതയ്ക്ക് കൂടായ് പനിനീർ സുഗന്ധം
പട്ടട പോലെ കത്തിന് മർന്നൂ എൻ ഹൃദയം
നീ വാരി പുണ്ണർന്ന വർണ്ണങ്ങളെല്ലാം
കാലഭൈരവനാം ചിത്രഗുപ്തന്റെ
കണക്കു പുസ്തക താളിലെ
നിൻ നാമം മായ്ച്ചു കളഞ്ഞുവോ
കലാലയ ജീവിതം സുരഭിലമാക്കി
കടംകഥ പേലെ ഇരുത്തി ചിന്തിച്ചൂ
സുഹൃത്ത് വലയം ഭേതിച്ച്
നീ വളർന്നത് നിത്യതതൻ മാറിലോ
പരീക്ഷണങ്ങൾക്കു പോലും സമയമില്ല
ഭേതപ്പെട്ട ജീവിത സ്വപ്നങ്ങൾ ഒരുകൂട്ടി
ചെയ്തു തീർക്കുവാൻ സമയമനുവദിച്ചില്ല
പരീക്ഷണങ്ങളുടെ തോഴനാം ഈശ്വരൻ
പഴംകഥകൾക്ക് നിറം പിടിപ്പിച്ച്
ആരോഗ്യ കേരളത്തെ ഭീതിയിലാഴ്ത്തി
സ്വയം യാത്രയാകുകയാണോ നീ സുഹൃത്തേ
അതോ പുഴയിലെ ഒഴുക്കിന്റെ കൂടെ പായുകയോ.......