Friday, 12 February 2016

പ്രവാചക പ്രപഞ്ചിക

വാക്കുകൾ വിരുതനായി തീർന്നൊരു
വിഴുപ്പിന്റെ കൊട്ടാരമാണെൻ പ്രണയം
തുടക്കാത്ത മേശമേൽ  മൂളി പറക്കുന്ന
ഈച്ച തൻ ദുരാഗ്രഹമാണെൻ സ്വപ്നം

തുരുമ്പിച്ച തമ്പുരു പോലെ
തകർന്നടിഞ്ഞതാണെൻ പ്രവചനം
പല്ലക്കു ചുമക്കുന്ന തോഴിയെ പോല
തൊഴു കൈ നീട്ടുമെൻ പ്രമേയം

ഉത്തരം മുട്ടിക്കുന്ന ഉത്തരകടലാസിന്റെ
ആകെയറിയുന്ന വരകോൽ സിദ്ധാന്തം
കുടിച്ചു കുഴഞ്ഞു തുഴഞ്ഞു ഞാൻ
മടിച്ചു പൊട്ടിച്ചു ഞാനെൻ സമയത്തിനാധാരം

കാവിലെ കൽവിളക്കിൽ ബീഡിയെരിയിച്ചു
കരിന്തിരി പോലെ പുകയുണ്ടാക്കി വലിച്ചൂ
വകമാണ് നീ ചക്രമീ ലോകത്തിൽ
ഉരുള്ളാത്ത ചക്രത്തിൽ ആരകോൽ നീ

വിരക്തമായി തീർന്നൊരീ വിരഹമെൻ മുന്നിൽ
വിപഞ്ചിക വിതുമ്പീ എൻ മരണ വേദിയിൽ
മരിക്കണം ഭരിക്കണം ജനാധിപത്യത്തെ
അധിപതിയാകണം സർവ്വ സ്വാതന്ത്ര്യത്തിൻ
വിജയമൊരുക്കേണം വിസ്മൃതിയിലാഴരുത്
വിലങ്ങു വാങ്ങുവാൻ കൈകൾ തളരരുത്

No comments:

Post a Comment